Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharashtra

മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊന്ന സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ.

നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്‍റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്.

അഞ്ചലിന്‍റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ, മാതാവ് ജയശ്രീ മാമിദ്വാർ, മുതിർന്ന സഹോദരൻ സാഹിൽ ഗജാനൻ മാമിദ്വാർ, സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കർ, ചേതൻ ബാലാജി മാമിദ്വാർ, പേര് വെളിപ്പെടുത്താത്ത ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

അഞ്ചലിന്‍റെ 17കാരനായ ഇളയ സഹോദരനും പ്രതികളിൽ ഉൾപ്പെടുന്നു. ആറ് പേരെ പിടികൂടിയെങ്കിലും രണ്ടുപേർ ഒളിവിലാണ്.

വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചലിന്‍റെ കാമുകൻ സാക്ഷാം ടേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ സാക്ഷത്തിന്‍റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.

ജീവിതകാലം മുഴുവന്‍ സാക്ഷമിന്‍റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്‍റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.

അഞ്ചലിന്‍റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു.

അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മർദിച്ചതിന് ശേഷം വെടിവച്ചാണ് ഇവർ സാക്ഷമിനെ കൊന്നത്.

Sports

രഞ്ജി ട്രോഫി പോരാട്ടങ്ങൾ ബുധനാഴ്ച മുതല്‍; കേരളത്തിന്‍റെ എതിരാളികൾ മഹാരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-26 സീസണിന് ബുധനാഴ്ച തുടക്കം. നിലവിലെ ഫൈനലിസ്റ്റുകളായ കേരളം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്‌ട്രയെ നേരിടും. രാവിലെ 9.30 മുതലാണ് മത്സരം.

2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്‍റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്‍റെ പ്ലസ് പോയിന്‍റുകള്‍. മത്സരം ജിയോഹോട്ട്സ്റ്റാറില്‍ തത്സമയം.

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്‍റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയതിന്‍റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്‍ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.

Latest News

Up